ഒരു ദുരന്തതിന്‍ കാഹളം കേട്ടു വരികയാണ് ഞാന്‍
അയല്ക്കാരന്റെ നിസ്കാര തഴമ്പ്
പൊട്ടിച്ചെടുത്ത നാഡികള്‍ കീറി
വിശ്വാസത്തിന്‍ മുദ്ര തേടുന്നു ചിലര്‍
മനുഷ്യത്വത്തിന്‍ നെറ്റിതന്‍ സ്നേഹ ചന്ദനം

പൊഴിഞ്ഞു ക്രൂര കുങ്കുമ കുറി പടരുന്നു
ത്രിശ്ശൂലങ്ങള്‍ സുഹൃത്തിന്‍ നെഞ്ഞു പിളര്‍ക്കുമ്പോള്‍
കബന്ദങ്ങള്‍ ഉന്മാദ നൃത്തം നടത്തുമ്പോള്‍
ദിനം തോറും ഞാന്‍ ഓരോ മൃതി കഴിഞ്ഞ്
ഉണര്‍ന്നെണീക്കുന്നു

കറുത്ത ചോരയും കഫവും തുപ്പുന്ന
വയസ്സനിന്നലെ ചുമ തൊണ്ടയില്‍ കുരുങ്ങി ചത്തെന്നോ
കവിളില്‍ സുന്ദര മറുകണിഞ്ഞ
കറുത്ത പെണ്‍കൊടി
വീര്‍ത്ത വയറുമായ് കിണറ്റിനുള്ളിലേക്കിറങ്ങി
മാനത്തിന്‍ വിഴുപ്പലക്കിയോ


കനത്ത ബൂട്ടിന്‍ കരകരപ്പില്‍

നേര് തിരഞ്ഞ ബാലന്റെ മാറിന്‍
ബയൊണേറ്റിന്‍അന്ത്യ ചുംബന

രവം മറഞ്ഞു പോയെന്നോ
വളര്‍ച്ച കേട്ടോരാ തെരുവ് കുട്ടിയെ
വിളര്‍ച്ച ബാധിച്ച അവന്റെ അമ്മതന്‍

മുന്നില്‍ ചെന്നായകള്‍ കടിച്ചു കീറുന്നു
അപസ്മാരത്തില്‍ ആണേവരും
തിളച്ച രോഷത്തെ ഉറുക്കിലാക്കിയും
തിണുത്തനോവുകള്‍ ഉറ ഞ്ഞു കൂടിയും
നെറുകേടുകള്‍ അരക്കെട്ടില്‍ എങ്ങോ ഒളിപ്പിച്ചും

അവള്‍ മന്ദഹസിച്ചു നില്ക്കുന്നു
ഇടവ പ്പാതി പെയ്തോഴിയുവാന്‍
പിന്നെ വിതക്കയാണവള്‍ വിഷത്തിന്‍ വിത്തുകള്‍


No comments: