നിഴലും വെളിച്ചവും ഇടകലര്‍ന്നകലങ്ങളില്‍ ഒത്തു ചേരുന്നതും

കിനാക്കളും ഉണ്മയും കൈ പിടിച്ചൂഞ്ഞാലില്‍ ആലോലമാടുന്നതും

പകലിന്റെ കിന്നരി വെട്ടം കിഴക്ക് കണ്‍പോള കീറുന്നതും

നഗരത്തിലേക്കുള്ള വാഹനം കാത്ത പാതയോരത്തെ നനുത്ത പുലര്‍ച്ചയില്‍

ഒരു നോക്കും നെടുവീര്‍പ്പിന്‍ വാക്കും നിനക്കു ഞാന്‍ നേദിച്ചതും

പാഞ്ഞു പോയ ഒരു വിദേശ കാറിന്‍ കാറ്റടച്ചവയൊക്കെ നിപദിച്ചതും

ഒരു വിങ്ങലായ് രാവിലുള്ളില്‍ നിറയുമ്പോഴും നിനക്കായി

മിഴിപ്പുക്കള്‍ അര്‍പ്പിപ്പു വാടാത്ത

മൊഴി പ്പുക്കള്‍ അര്‍പ്പിപ്പു പിഴയാത്ത

നീയെന്‍ കുളിരും കിനാക്കളും പകലും കിളികളും
എല്ലാം കവര്‍ന്നു കടന്നു പോയോ.......

No comments: